ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച പാനൂരിൽ നടന്ന വാഹന പരിശോധനയിൽ കാറിൽ വില്പനക്കായി കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിലായി.
പാനൂർ - ചൊക്ലി സ്വദേശി വസീം ( 37) ആണ് 6.55 ഗ്രാം മെത്താംഫിറ്റാമിൻ സഹിതം പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രാധുൽ ഓടി രക്ഷപ്പെട്ടു. രാത്രി ഇരുവരും സ്വിഫ്റ്റ് കാറിൽ വിൽപ്പനക്കായി മെത്താം ഫിറ്റാമിൻ കൊണ്ടുപോവാൻ ശ്രമിക്കവയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളിലായി കുത്തുപറമ്പ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമായാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറുപൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പാനൂർ മേഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീം.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി പി. സി, പ്രിവന്റീവ് ഓഫീസർ മാരായ ഷാജി അളോക്കൻ,റോഷിത്ത് പി, പ്രജീഷ് കോട്ടായി, ജലീഷ് പി,സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ. എം,സജേഷ് സി കെ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി. വി, ഷൈനി. പി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.