കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. 2006ലും 2015ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു.
7 ദിവസം മുമ്പ് റൊട്ടേഷൻ അനുസരിച്ചാണ് കല്ലറ തുറന്നത്. റജിസ്റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ രീതിയിൽ ഈ കല്ലറയിൽ ആരെയും അടക്കം ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംശയം ഉടലെടുത്തതോടെ പള്ളി ഭാരവാഹികൾ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
2019ന് ശേഷം സെമിത്തേരി നവീകരിക്കുകയും കല്ലറകൾക്ക് ക്രമനമ്പർ പുതുക്കി നൽകുകയും ചെയ്തിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തൽ. സെമിത്തേരിയിൽ ഇതുവരെ 93 പേരെ അടക്കം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ബന്ധുക്കളിൽനിന്ന് പള്ളി ഭാരവാഹികൾ വിവരം തേടിയിരുന്നു.
അതേ സമയം, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് പള്ളി കമ്മിറ്റിക്കാർ. ഒരു കല്ലറയിൽ ഒരേ സമയം, രണ്ട് മൃതദേഹങ്ങൾ അടക്കാറില്ലെന്നാണ് പള്ളി വികാരി ഉൾപ്പെടെ പറയുന്നത്. അതിനാൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തുന്നതിനുള്ള ആലോചനയിലാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.