തിരുവനന്തപുരം: ധവളപത്രത്തിലൂടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന് കേരളത്തോട് മാപ്പ് പറയണമെന്ന് മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. താന്‍ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങള്‍ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശനോടു നന്ദി അറിയിക്കുന്നുവെന്ന് ബാലഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ കണക്കുകള്‍ കൂടി ചേര്‍ത്തിട്ടാണിത്.
ഇതുകൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശിക ഇനത്തില്‍ ഒരു ലക്ഷം കോടി രൂപ നല്‍കാനുണ്ടെന്നും ആകെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം പല കണക്കുകളും വീര്‍പ്പിച്ചു കാണിച്ചിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ആകെ നല്‍കാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണെന്നും കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.