ശബരിമല യുവതീപ്രവേശ സമയത്തു താൻ ചതിക്കപ്പെടുകയായിരുന്നെന്ന് എ.പത്മകുമാർ; സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിഞ്ഞത് വാർത്തയിൽ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്തു താൻ ചതിക്കപ്പെടുകയായിരുന്നെന്നു ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വെളിപ്പെടുത്തൽ. അതെല്ലാം അതതു ദിവസം തന്നെ ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്. 


ഈ സംഭവങ്ങളെല്ലാം ആത്മകഥയിലും പരാമർശിക്കുമെന്നാണു പത്മകുമാർ അടുത്ത സുഹൃത്തുക്കളോടു വെളിപ്പെടുത്തിയിരിക്കുന്നത്.

ഇടതുസർക്കാർ യുവതീപ്രവേശനത്തിനു രഹസ്യനീക്കം നടത്തിയ ദിവസം എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും സന്ധ്യയോടെ ശബരിമലയിൽനിന്നു മാറ്റിയ ശേഷമാണു യുവതികളെ മല കയറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 


ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി വിളിപ്പിച്ചിരുന്നു. പുലർച്ചെ മൂന്നു മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നും ഇതിനു പിന്നിൽ ചില കരങ്ങൾ പ്രവർത്തിച്ചതായും അതെല്ലാം പുസ്തകത്തിൽ പറയുമെന്നും പത്മകുമാർ വെളിപ്പെടുത്തുന്നു.

സ്വർണക്കൊള്ളക്കേസിൽ റജിസ്റ്ററിൽ ചെമ്പു പാളിയെന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ താൻ നിർബന്ധിപ്പിക്കപ്പെടുകയായിരുന്നു എന്നുമാണു അദ്ദേഹം പറയുന്നത്. ഈ കൈപ്പട സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന് എസ്എടിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം, കടുത്ത അച്ചടക്ക നടപടി എടുക്കുന്നതു ഒഴിവാക്കാനുള്ള പത്മകുമാറിന്റെ സമ്മർദ തന്ത്രമാണ് ആത്മകഥ പ്രസിദ്ധീകരണം എന്നും വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധം ഉള്ളവർ പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കരുതെന്നു സമ്മർദം ചെലുത്തുന്നതായും സൂചനയുണ്ട്. പലതും പുറത്തു വന്നാൽ ഉന്നതർ കുടുങ്ങും എന്നതിനാലാണിത്. ജില്ലാ കമ്മിറ്റി എന്ത് നടപടി എടുത്താലും വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത് ആയിരിക്കും.

ജില്ലാ കമ്മിറ്റി എടുത്ത നടപടി തിരുത്താൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. നിലവിൽ പത്മകുമാർ ജില്ലാ കമ്മിറ്റി അംഗമായതിനാലാണിത്. ശബരിമല സ്വർണക്കൊള്ളയുടെ ഉന്നത ഇടപെടലുകൾ പത്മകുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ വെളിയിൽ വരുമെന്ന ഭയം നേതാക്കൾക്ക് ഉള്ളതിനാൽ തൽക്കാലം നടപടിയെടുത്തെന്നു കാണിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പത്മകുമാറിന്റെ ആത്മകഥ പുറത്തുവന്നാൽ ശബരിമലയിലെ പല സംഭവങ്ങളും പുറത്തുവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !