വിമതനീക്കങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല; ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് കിയ സ്റ്റാമർ

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് കിയ സ്റ്റാമർ. തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി, നയപരമായ പരാജയങ്ങൾ, ജനപ്രീതിയിലുണ്ടായ ഇടിവ് എന്നിവയെ തുടർന്ന് പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാമറുടെ രാജിയിലേക്കുള്ള വഴി വേഗത്തിലായത്. അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആൻഡി ബർണാമിനാണ്.


സ്റ്റാമർ തിങ്കളാഴ്ച രാജി വച്ചേക്കുമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചെന്നും ബ്രിട്ടിഷ് പത്രമായ ഒബ്സർവർ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രിമാരും ഉപദേശകരും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സ്റ്റാമർ രാജി തീരുമാനത്തിലെത്തിയത്. 

വിമതനീക്കങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് കിയ സ്റ്റാമറുടെ രാജി. 2024 ജൂലൈ അഞ്ചിനാണ് 650 അംഗ പാർലമെന്റിൽ 411 സീറ്റും നേടിയായിരുന്നു സ്റ്റാമറുടെ വിജയം. പ്രധാനമന്ത്രി പദത്തിൽ രണ്ടു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് രാജിവച്ച് ഒഴിയുന്നത്. രാജി തീരുമാനം ചാൾസ് രാജാവിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. സെപ്റ്റംബർ ആദ്യവാരം പുതിയ പ്രധാനമന്ത്രി അധികാരം ഏറ്റെടുക്കും.


കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാമറുടെ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സ്റ്റാമറുടെ വ്യക്തിപരമായ ജനപ്രീതിയിലുണ്ടായ ഇടിവ് പാര്‍ട്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ ബാധിക്കുന്നുവെന്ന ആശങ്ക ഉയർന്നിരുന്നു. സ്റ്റാമര്‍ പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണം മുന്നൂറിന് അടുത്ത് എത്തിയതോടെയാണ് ഭീഷണി മനസിലാക്കി ഒടുവിൽ പ്രധാനമന്ത്രി രാജി തീരുമാനം പ്രഖ്യാപിച്ചത്. നേരത്തേ, സ്റ്റാമറുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ചില എംപിമാരും ഒടുവിൽ വിമത പക്ഷത്തേക്ക് മാറിയത് തിരിച്ചടിയായി.  

ലേബർ പാർട്ടിക്ക് ഒരുമാസം മുമ്പ് കൗൺസിൽ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടർന്ന് ഉടലെടുത്ത വിമത നീക്കമാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പൊടുന്നനെ ശക്തിപ്രാപിച്ച് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഭാവി നേതാവായും പ്രധാനമന്ത്രിയായും പാർട്ടിയിലെ വിമതർ ഉയർത്തിക്കാട്ടുന്ന മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം വ്യാഴാഴ്ച മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതോടെയാണ് വിമത നീക്കം ശക്തിപ്പെട്ടത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിസഭയിലെ ഉന്നതർപോലും നേരിട്ട് രംഗത്തെത്തി. 

വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പർ, ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടർ എന്നിവരെല്ലാം സ്റ്റാമർ മാറണമെന്ന നിലപാടുകാരാണ്. ഇവർക്കൊപ്പം നിരവധി എംപിമാരും ഇതിനോടകം പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നുകഴിഞ്ഞു.

വിമത നീക്കം ശക്തമാക്കി ആൻഡി ബർണാം പാർട്ടി നേതൃത്വത്തിലേക്ക് മൽസരിക്കാനിറങ്ങിയാൽ താനും മൽസരരംഗത്ത് ഉണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ഇന്നലെ വരെ ഉണ്ടായിരുന്നത്. എംപിയായി വെസ്റ്റ്മിനിസ്റ്ററിലെത്തുന്ന ആൻഡി ബർണാമിന് പാർട്ടി നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ 20 ശതമാനം എംപിമാരുടെ പിന്തുണ ആവശ്യമാണ് നിലവിലെ ലേബർ എംപിമാരുടെ എണ്ണം വച്ചുനോക്കിയാൽ ഇതിനു വേണ്ടത് 80 പേരുടെ പിന്തുണയാണ്. ഇത് നേടാൻ ബർണാമിന് ഒരു പ്രയാസവുമില്ല. ഇന്നാണ് എംപിയായി ബർണാം സത്യപ്രതിജ്ഞ ചെയ്യുക. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ച എംപിമാരും സത്യപ്രതിജ്ഞ ചെയ്യും. 

എമിഗ്രേഷൻ നയത്തിലെ പാളിച്ചകൾ മുതലെടുത്ത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ നടത്തിയ വൻ കുതിപ്പാണ് സ്റ്റാമറുടെ കസേര ഇളക്കിയത്. റിഫോമിനെ നേരിടാൻ സ്റ്റാമറുടെ രാഷ്ട്രീയ നേതൃത്വം അപര്യാപ്തമാണെന്നാണ് വിമത പക്ഷം. 2017 മുതൽ ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആൻഡി ബർണാം പാർട്ടിയിലെ പോപ്പുലർ നേതാവാണ്. 56കാരനായ ബർണാമിന് നേരത്തെ പാർലമെന്റിലേക്ക് മൽസരിക്കാൻ പാർട്ടി സീറ്റ് നിഷേധിച്ച സാഹചര്യമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനായ ലേബർ എംപി മേക്കർഫീൽഡിൽ രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !