ചെന്നൈ: അണ്ണാഡിഎംകെയിൽ വിമതനീക്കത്തിനു നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ ജെ.സി.ഡി. പ്രഭാകർക്ക് എംഎൽഎ രാജിക്കത്ത് സമർപ്പിച്ചു. രാജി സ്വീകരിച്ചതായി സ്‍പീക്കർ അറിയിച്ചു. ഇതോടെ അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി. നിയമസഭയിൽ അണ്ണാഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.
അതേസമയം, പേരെടുത്ത് പറയാതെ പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരെ സമൂഹമാധ്യമത്തിൽ വിജയഭാസ്ക്കർ രൂക്ഷവിമർശനം ഉയർത്തി. നേതൃത്വമെന്നാൽ വെറും അധികാരം മാത്രമാവരുത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്നതാവണം നേതൃത്വം.
പാർട്ടി കേഡർമാരുടെ പോലും ഹൃദയം കവരാൻ കഴിയാത്ത നേതൃത്വത്തിന് എങ്ങനെയാണ് ജനങ്ങളുടെ മനസ്സിൽ ഇടം നേടാനാകുക. നന്മുടെ വികാരങ്ങള്‍ക്ക് യാതൊരുവിലയും നൽകാത്ത പാർട്ടിയിൽ എങ്ങനെ തുടര്‍ന്നുപോകാൻ കഴിയുമെന്നും വിജയഭാസ്ക്കർ ചോദിച്ചിരുന്നു.
അംബാസമുദ്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസക്കി സുബ്ബയ്യ, ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ച മറ്റുള്ളവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.