കോഴിക്കോട്: യുവാവിന്റെ മരണത്തിന് കാരണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവെന്ന് പരാതി. നാദാപുരം വാണിമേൽ സ്വദേശി റീജിത്തിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് റീജിത്ത് മരിച്ചത്.
ഈ ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യനില വഷളായി. ഇതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതായി പറഞ്ഞതെന്ന് കുടുംബം പ്രതികരിച്ചു. സ്വകാര്യ ആശുപത്രിയിലെ ബിൽത്തുക വർധിച്ചതോടെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടർമാർ പരിശോധിക്കുകയോ കൃത്യമായ മറുപടി നൽകുകയോ ചെയ്തില്ല. യൂറോളജി വിഭാഗത്തിലെ ഡോ. വേണുഗോപാലിനെ നേരിട്ടുകണ്ട് പൈസ നൽകിയാലേ അദ്ദേഹം പരിശോധിക്കുകയുള്ളൂവെന്ന് ചിലർ പറഞ്ഞു. ഇതേത്തുടർന്ന് ഡോ. വേണുഗോപാലിന്റെ വീട്ടിലെത്തി 5000 രൂപ നൽകിയെന്നും ഇതിനുശേഷമാണ് റീജിത്തിന് ചികിത്സ കിട്ടിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. റീജിത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. എന്നാൽ, സംഭവത്തിൽ നടപടി ഉണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.