‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾ തന്റെ കഥയുടെ കോപ്പിയടി; സോഷ്യൽ മീഡിയയിൽ തെളിവുകൾ പങ്കുവച്ച് ആർ. ശ്രീലേഖ

ഷെയ്ൻ നിഗം നായകനായെത്തിയ മലയാള സിനിമകളായ ‘ദൃഢം’, ‘ഭൂതകാലം’ എന്നിവയ്‌ക്കെതിരെ ഗുരുതരമായ കോപ്പിയടി ആരോപണവുമായി മുൻ ഡിജിപിയും നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. രണ്ട് ചിത്രങ്ങളും തന്റെ മുൻകാല രചനകളുടെയും അനുഭവക്കുറിപ്പുകളുടെയും നഗ്നമായ മോഷണമാണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ശ്രീലേഖ ആരോപിക്കുന്നത്. 


യാദൃച്ഛികമായി ഈ ചിത്രങ്ങൾ കാണാൻ ഇടയായപ്പോഴാണ് ചിത്രങ്ങളുടെ കഥ കോപ്പിയടിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും അവർ വ്യക്തമാക്കുന്നു. 

നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ 'ദൃഢം' എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, വർഷങ്ങൾക്ക് മുൻപ് താൻ എഴുതി‌ മാസികയിൽ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥയുടെ മൂലകഥ മോഷ്ടിച്ച് തയാറാക്കിയതാണെന്ന് ശ്രീലേഖ പറയുന്നു. 


ഒരു പൊലീസ് കഥയായതുകൊണ്ട് മാത്രം യാദൃച്ഛികമായി കണ്ട ചിത്രം തന്നെ ഞെട്ടിച്ചുവെന്നും ഈ കഥ മൂന്ന് വർഷം മുൻപ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ലിങ്ക് പങ്കുവച്ചുകൊണ്ട് അവർ അവകാശപ്പെട്ടു. ഇതിന് പുറമെ, നിരൂപക പ്രശംസയും നിരവധി അവാർഡുകളും നേടിയ 'ഭൂതകാലം' എന്ന ചിത്രത്തിനെതിരെയും ശ്രീലേഖ രംഗത്തുവന്നു. 

തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതിനായി രണ്ട് കഥകളുടെയും യൂട്യൂബ് ലിങ്കുകളും അവർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിവാദത്തിലായ ഈ രണ്ട് സിനിമകൾക്കും തമ്മിൽ മറ്റൊരു പ്രധാന കണക്‌ഷൻ കൂടിയുണ്ടെന്ന് ശ്രീലേഖ ചൂണ്ടിക്കാണിക്കുന്നു, രണ്ട് ചിത്രങ്ങളിലെയും നായകൻ ഷെയ്ൻ നിഗം ആണെന്നതാണത്. 'പറവ' എന്ന സിനിമ മുതൽ തന്നെ ഷെയ്ൻ നിഗത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശ്രീലേഖ പറയുന്നു. അതിനൊരു വൈകാരികമായ കാരണം കൂടിയുണ്ടെന്ന് ശ്രീലേഖ വെളിപ്പെടുത്തി. 

ആർ. ശ്രീലേഖ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

"ദൃഢം" എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃച്ഛികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പൊലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്‌ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് ‘പറവ’ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ‘ദൃഢം’ എന്ന സിനിമയിൽ, പൊലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പൊലീസുദ്യോഗസ്ഥനാണ് കക്ഷി.’’

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !