സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും കടൽ ജീവികളുടെ പ്രജനനം സുഗമമാക്കുന്നതിനുമുള്ള മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ ഇറങ്ങുന്നതിന് പൂർണ്ണ വിലക്കുണ്ട്.
കൂടാതെ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഫിഷിംഗ് ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കും. കേരള തീരത്ത് അന്യസംസ്ഥാന ബോട്ടുകൾ പ്രവേശിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുവള്ളങ്ങൾക്കും നിരോധനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് ഇൻബോർഡ്, ഔട്ട്ബോർഡ് എഞ്ചിനുകൾ ഘടിപ്പിച്ച വള്ളങ്ങൾ ഉപയോഗിച്ച് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ ഉപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്.
എന്നാൽ ട്രോളിംഗ് നിരോധന നിയമങ്ങൾ ലംഘിച്ച് കടലിൽ പോകുന്ന യന്ത്രവത്കൃത യാനങ്ങൾക്കെതിരെ ബോട്ട് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.