ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇന്ന് നിർണായകമായ അന്തർസംസ്ഥാന ചർച്ച നടക്കും. മൂന്നാറിൽ വെച്ച് രാവിലെ 10 മുതൽ 11:30 വരെ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുക.
കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വകുപ്പ് സെക്രട്ടറിമാരും എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും പങ്കെടുക്കും. ‘തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം, കേരളത്തിന് സുരക്ഷിതമായ പുതിയ ഡാം’ എന്ന തങ്ങളുടെ ഉറച്ച നിലപാട് കേരളം ഈ യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും.
ഒരിടവേളയ്ക്ക് ശേഷം നടക്കുന്ന ഈ ചർച്ചയ്ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണുള്ളത്. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ജലനിരപ്പ് 152 അടിയായി ഉയർത്താൻ ശ്രമിക്കുമെന്നും തമിഴ്‌നാട്ടിലെ വിജയ്‍യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തങ്ങളുടെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
ഈയൊരു കടുത്ത നിലപാടിലേക്ക് തമിഴ്‌നാട് നീങ്ങുന്ന പശ്ചാത്തലത്തിൽ, മൂന്നാറിൽ നടക്കുന്ന ഇന്നത്തെ ചർച്ച ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ വലിയ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.