ബെംഗളൂരു: കർണാടകയിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് കാറിന് തീപിടിച്ച വെന്തുമരിച്ചു. സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽനിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെയാണ് കാറിലുണ്ടായിരുന്ന തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയ പാതയിലായിരുന്നു സംഭവം.
ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തിയതോടെ, ഡോർ തുറന്ന് പുറത്തിറങ്ങിയ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിൽ വലിയ സ്ഫോടനമുണ്ടാവുകയും തീപിടിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിയ നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. പ്രാഥമിക അന്വേഷണത്തിൽ നാഗേന്ദ്ര സ്ഫോടകവസ്തു കരുതിയിരുന്നതായും ബോധപൂർവം സ്ഫോടനം നടത്തിയതായും സംശയിക്കുന്നതായി തുമകൂരു പോലീസ് സൂപ്രണ്ട് അറിയിച്ചു. വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചു, എങ്ങനെയാണ് സ്ഫോടനം നടന്നത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കല്ലമ്പെള്ള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.