അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് നേരെയോ ഭഗവാൻ രാമന്റെ ഭക്തർക്ക് നേരെയോ ദുഷിച്ച കണ്ണുകൾ എറിയരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. അഴിമതിക്കേസിൽ സർക്കാർ 'വലിയ സ്രാവുകളെ' സംരക്ഷിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇതിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സനാതന ധർമത്തിന്റെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സർക്കാർ നടപടികൾ സ്വീകരിച്ചതായും പ്രതികളായ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. രാജിവെച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായുടെ സഹായിയായ രാമശങ്കർ യാദവ് എന്ന ടിന്നുവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അനു കൽപ് മിശ്ര, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, മനീഷ് യാദവ്, ലവ്കുഷ് മിശ്ര, രാമശങ്കർ മിശ്ര, സംഭാവനകൾ എണ്ണുന്നതിന്റെ ചുമതലയുണ്ടായിരുന്ന വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി, മോഷണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.