ഇസ്‌ലാമാബാദ്: ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു.
അതേസമയം, പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
പാക്ക് അർധസൈനിക വിഭാഗമായ സിന്ധ് റെയ്ഞ്ചേഴ്സിന്റെ കറാച്ചിയിലെ ഓഫിസിൽ നടന്ന സ്ഫോടനത്തിൽ 3 സൈനികർ കൊല്ലപ്പെട്ടതിനു അടുത്ത ദിവസമാണ് അഫ്ഗാനിൽ പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാനിൽ സൈന്യത്തെയും പൊലീസിനെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളിൽ അടുത്തിടെ വൻ വർധനയാണുണ്ടായത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.