വായ്പാത്തിരിച്ചടവ് മുടങ്ങുകയും പാപ്പരത്ത നടപടികളിലേക്ക് വീഴുകയും ചെയ്ത ബൈജൂസിനെതിരായ കേസ് മുഴുവൻ അവസാനിപ്പിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കൻ വായ്പാദാതാക്കൾ. ബൈജൂസിനും മണിപ്പാൽ എഡ്യുക്കേഷനൽ ഗ്രൂപ്പിനും മുഖ്യ ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനൽ സർവീസസിലെ 30% ഓഹരി പങ്കാളിത്തം അനുവദിച്ചാൽ കേസെല്ലാം ഒത്തുതീർപ്പാക്കാമെന്നാണ് വാഗ്ദാനം.
2021ലാണ് 100 കോടി ഡോളറിന് അകാശിനെ ബൈജൂസ് ഏറ്റെടുത്തത്. പിന്നീടാണ് ആകാശിലെ ഓഹരി പങ്കാളിത്തം സ്വന്തമാക്കി മണിപ്പാൽ ഗ്രൂപ്പ് രംഗത്തുവന്നത്. ആകാശിന് നിലവിൽ 200 കോടി ഡോളർ മൂല്യമാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ 300ലേറേ കേന്ദ്രങ്ങൾ ആകാശിനുണ്ട്. 5000ലേറെ വിദഗ്ധ അധ്യാപകരുമുണ്ട്. അതേസമയം, ആകാശിന്റെ 30% ഓഹരി പങ്കാളിത്തം തേടിയെന്ന റിപ്പോർട്ടിന്മേൽ ആകാശ് അധികതരോ ബൈജൂസോ പ്രതികരിച്ചിട്ടില്ല. ഗ്ലാസ് ട്രസ്റ്റ്, മണിപ്പാൽ ഗ്രൂപ്പ് എന്നിവയും പ്രതികരിച്ചിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.