മസ്കറ്റ് : ഹോർമുസ് കടലിടുക്കിൽ അഞ്ഞൂറിലധികം ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു. ഇന്ത്യൻ പതാകയേന്തിയ 13 കപ്പലുകളിലായി 562 ഇന്ത്യൻ നാവികരാണ് 107 ദിവസമായി കുടുങ്ങിക്കിടക്കുന്നത്. അതിനിടെ, ‘എം.ടി. സെലസ്റ്റിയൽ’ എന്ന കപ്പലിൽ അസുഖത്തെത്തുടർന്ന് അന്തരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഉടൻതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിശാന്ത് ഉർതനാഥന്റെ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചത്.
അതിനിടെ, ഇന്ത്യൻ പതാകയേന്തിയ ‘വിരാട്-1’ എന്ന മറ്റൊരു കപ്പൽ കൂടി ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ടതായി ഞായറാഴ്ച റിപ്പോർട്ട് വന്നു. കപ്പൽ അപകടത്തിൽപ്പെട്ട വിവരം ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 14 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറിയതായാണ് വിവരം. ഒമാൻ അധികൃതരുമായും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുമായും സഹകരിച്ച് ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഏകോപിപ്പിച്ചു വരികയാണെന്ന് എംബസി അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.