തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ 3 ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടു പുറത്തു വന്നതോടെ, കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്‌സി നടത്തിയ ഒട്ടേറെ പ്രധാന പരീക്ഷകളും അഭിമുഖങ്ങളും സംശയനിഴലിൽ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ഡിവൈഎസ്പി തുടങ്ങിയ റാങ്ക് പട്ടികകൾക്കെതിരെ നേരത്തേ ഉയർന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതു കൂടിയാണ് പുതിയ കണ്ടെത്തൽ.
ഇപ്പോൾ വിവാദമായ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് കഴിഞ്ഞ തവണ നടന്ന അഭിമുഖ പരീക്ഷയിൽ തങ്ങളെ ഒഴിവാക്കണമെന്ന് 3 പിഎസ്‌സി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവർക്ക് കൂടുതൽ മാർക്ക് നൽകാനായി അത്രമാത്രം സ്വാധീനമായിരുന്നു രാഷ്ട്രീയ നേതാക്കളിൽ നിന്നുണ്ടായത്. ഇൗ മാസം 18ന് നടത്തിയ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച് ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതരമായ നടപടിക്രമ ലംഘനമുണ്ടായതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികളെ അറിയിക്കാതെ സിലബസ് മാറ്റുകയും മാർക്ക് വെയ്റ്റേജ് പരിഷ്കരിക്കുകയും ചെയ്തു. 100 ൽ 54 ചോദ്യങ്ങൾക്കും ശരിയുത്തരം ബി ഓപ്ഷനായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.