ഹൈദരാബാദ്: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക-ശാരീരിക പീഡനത്തില്‍ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി
തെലങ്കാനയിലെ മേദക് ജില്ലയിലെ ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത(23)യാണ് മരിച്ചത്. സംഭവത്തില്‍ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാല്‍, ഭാര്യയുടെ ഗർഭത്തില്‍ അഭിലാഷ് സംശയമുന്നയിച്ചു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഉപദ്രവിച്ചതായും കുടുംബത്തിൻ്റെ പരാതിയില്‍ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂണ്‍ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാല്‍, ഇതിനിടെ അഭിലാഷും അമ്മയും സുഷ്മിതയുമായി വഴക്കിട്ടു. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ബന്ധുക്കളും മുതിർന്നവരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി സംസാരിച്ച് പരിഹരിച്ചത്. എന്നാല്‍, ഇതിനുശേഷവും ഭർത്താവിന്റെ ഉപദ്രവം തുടർന്നെന്നും ഇക്കാരണത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും സുഷ്മിതയുടെ അമ്മ ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.