നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യത, ഒരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന്‌ ബിജെപി നിര്‍ദേശം,,

ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നിശ്ചയിച്ച തീയതികളേക്കാള്‍ മുന്നേ നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്.

2027 ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഇരു പ്രക്രിയകള്‍ക്കും ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ മുന്നോട്ട് നീക്കാനാണ് ആലോചന. 

ഇതില്‍ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചാമത്തെ സംസ്ഥാനമായ മണിപ്പൂരിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ ബിജെപി നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിലൂടെ ലഭിച്ച അനുകൂല സാഹചര്യം നിലനിർത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി താല്പര്യപ്പെടുന്നു. പശ്ചിമ ബംഗാളിലെ വൻ വിജയത്തിന് പിന്നില്‍ ഹിന്ദു ഏകീകരണമാണെന്ന് ബിജെപിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ഇതേ ഘടകം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടിയുടെ വിജയസാധ്യതകളെ സ്വാധീനിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പ്രതിപക്ഷ പാർട്ടികള്‍ക്ക് തയ്യാറെടുപ്പുകള്‍ക്ക് ആവശ്യത്തിന് സമയം നല്‍കാതിരിക്കാൻ സഹായിക്കുമെന്നും ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. ഉത്തർപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന ശക്തിയായ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം കരുതുന്നു.

കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ വീര്യം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോള്‍, തമിഴ്‌നാട്ടില്‍ ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി ചേർന്ന് കോണ്‍ഗ്രസ് സർക്കാർ രൂപീകരിച്ചു

. കർണാടകയിലാകട്ടെ സിദ്ധരാമയ്യക്ക് പകരം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി ഭരണം സുഗമമായി കൈമാറി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തില്‍ നിന്നുള്ള ഒരു വെല്ലുവിളിയും ചെറുതായി കാണരുതെന്ന് ബിജെപി കരുതുന്നു.

പഞ്ചാബിലെ സാഹചര്യം

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഈ വർഷം നവംബറോടെ ഉണ്ടായേക്കാമെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. എന്നാല്‍ 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോഴുണ്ടായ തിരിച്ചടി കണക്കിലെടുത്ത്, പൊതുവേ തെരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്തുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. എങ്കിലും വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ ഏതാനും ആഴ്ചകളുടെ മാറ്റം ഉണ്ടായേക്കാമെന്നും, 

ജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാൻ പഞ്ചാബ് ഘടകത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടത്തില്‍ ജാതി സെൻസസിനായി സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, ജനന നിരക്ക് വിവരങ്ങളാണ് ശേഖരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !