ജയ്പൂർ: ചമ്പല്‍ വന മേഖലയിലെ കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ തലവൻ ജഗൻ ഗുർജാറിനെ (50) ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
രാജസ്ഥാനിലെ അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് സംഭവം. സഹതടവുകാരനുമായുണ്ടായ തർക്കത്തിനൊടുവില്‍ തൂവാല ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ജഗനോടൊപ്പം ഒരേ സെല്ലിലുണ്ടായിരുന്ന വിഷ്ണു എന്ന തടവുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കൊലയ്‌ക്ക് ഉപയോഗിച്ചതായി കരുതുന്ന തൂവാലയും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാപ്പിരിവ് ഉള്‍പ്പെടെ നൂറിലധികം കേസുകളില്‍ പ്രതിയായിരുന്നു ജഗൻ ഗുർജാർ. ചമ്പല്‍ താഴ്വരയിലെ ഏറ്റവും ഭീകരരായ ദസ്യുക്കളില്‍ ഒരാളായ ഇയാളെ 2019-ല്‍ വൻ പൊലീസ് ഓപ്പറേഷനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് അജ്മീറിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റുകയായിരുന്നു. സെല്ലിനുള്ളിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.