നിയാമി: യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രക്ക് തകരാറിലായതിനെത്തുടർന്ന് സഹാറ മരുഭൂമിയിൽ കുടുങ്ങിപ്പോയി 49 പേര് വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ് മരിച്ചു.
ആഫ്രിക്കന് രാജ്യമായ നൈജറിലെ വടക്കൻ അഗാദെസ് മേഖലയില്‍ കഴിഞ്ഞദിവസമായിരുന്നു ദാരുണസംഭവം.നൈജറിനും അൾജീരിയയ്ക്കും ഇടയിലുള്ള പ്രധാന അതിര്ത്തിയായ അസമകയ്ക്ക് 80 കിലോമീറ്ററിലധികം പടിഞ്ഞാറു മാറിയാണ് ഇവർ കുടുങ്ങിപ്പോയത്. അയല്‍രാജ്യമായ മാലിയില്‍ ഈദിനോടനുബന്ധിച്ചു നടന്ന മതചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഇവർ സഞ്ചരിച്ച ട്രക്ക് കേടാകുകയായിരുന്നു. മൊബൈൽ സിഗ്നൽ പോലും ലഭ്യമല്ലാത്ത പ്രദേശമായിരുന്നു ഇവിടം.
നൈജറില്നിന്നുള്ള നൂറോളം യാത്രക്കാരുമായാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്നും വഴിതെറ്റി ദിവസങ്ങളോളം യാത്ര ചെയ്തശേഷമാണു വാഹനം മരുഭൂമിയിൽ കുടുങ്ങിപ്പോയതെന്നുമാണ് റിപ്പോര്ട്ടുകൾ
ഡ്രൈവറും യാത്രക്കാരും ചേർന്ന് വാഹനം നന്നാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചെങ്കിലും വിഫലമായി. കൈവശമുണ്ടായിരുന്ന കുടിവെള്ളം മുഴുവൻ തീര്ന്നതോടെ യാത്രക്കാർ നിര്ജലീകരണം മൂലം മരിക്കുകയായിരുന്നു.
സംഘത്തിലെ രണ്ടുപേർ 50 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച് അതിർത്തിനഗരമായ അസമക്കയിലെത്തി ദുരന്തത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു.തുടർന്ന് രക്ഷാപ്രവര്ത്തക സംഘമെത്തി മൃതദേഹങ്ങൾ അപകടം നടന്ന സ്ഥലത്തുതന്നെ കൂട്ടക്കുഴിമാടത്തിൽ സംസ്കരിച്ചു. തകരാറിലായ ട്രക്കിനു ചുറ്റുമായും അടിയിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.