കൊച്ചി : എറണാകുളം അയ്യപ്പൻ കാവില്‍ വഴിയാത്രക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു പൊലീസ്.
ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നോർത്ത് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ആളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞു.
യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മെയ് പതിനാറിന് നോർത്ത് പോലീസിനു മുന്നില്‍ പരാതി എത്തിയത്.
ഹെല്‍മെറ്റ് ധരിച്ച് എത്തിയ പ്രതിക്കായി അന്നുമുതല്‍ തിരയുകയാണ് പൊലീസ്. വണ്ടി കണ്ടെത്താൻ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒടുവില്‍ ഒരു സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ കിട്ടി. ആളെ തിരിച്ചറിയാൻ സാധിച്ചെന്ന് നോർത്ത് പൊലിസ് പറയുന്നു.ഉടൻ പിടികൂടാണ് ശ്രമം.നഗരത്തില്‍ നമ്പർ ഡീറ്റെക്ക്ഷൻ ക്യാമറകള്‍ ഉള്‍പ്പെടെ പ്രവർത്തന രഹിതമായതാണ് പൊലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകള്‍ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.