തൃശൂർ: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയില്‍ മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിലെ സൗജന്യ യാത്ര രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തുടർന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബസ് യാത്ര നടത്തുകയും ചെയ്തു. ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ നിയമനത്തില്‍ അടക്കം രമേശ് ചെന്നിത്തലയ്ക്ക് വി. ഡി സതീശനോട് കടുത്ത അതൃപ്തിയുണ്ട്.നേതാക്കള്‍ക്കിടയില്‍ തുടരുന്ന ഭിന്നതയുടെ തുടർച്ചയായിരുന്നു ഉദ്ഘാടന വേദിയിലും കണ്ടത്. പ്ലീഡർ നിയമനത്തില്‍ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും വിശദീകരണം നല്കുമെന്നതായിരുന്നു ചെന്നിത്തലയുടെ നിലപാട്.ഡബിള്‍ ബെല്ലോടെയായിരുന്നു തിരുവനന്തപുരത്തെ സംസ്ഥാനതല ഉദ്ഘാടനം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകള്‍ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസില്‍ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.