മോസ്കോ: റെഡ് സ്ക്വയറിൽ നടന്ന ചടങ്ങുകൾക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ ഇരു രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിച്ചു.
മെയ് 9 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന ഈ വെടിനിർത്തൽ വർഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിന് അറുതി വരുത്താനുള്ള ആദ്യ ചുവടുവെപ്പായാണ് നോക്കിക്കാണുന്നത്. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചു.
ഒരു മൂന്നാം രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച പുടിൻ, എന്നാൽ ശാശ്വതമായ ഒരു സമാധാന കരാറിൽ എത്തിയാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണിത്. ചർച്ചകൾ സുഗമമാക്കിയ ട്രംപിന്റെ ഇടപെടലിന് നന്ദി പറഞ്ഞ അദ്ദേഹം, ഇത് റഷ്യയും യുക്രൈനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാർ അംഗീകരിച്ച പുടിനെയും സെലെൻസ്‌കിയെയും പ്രശംസിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി. മാനുഷിക പരിഗണന മുൻനിർത്തി ആയിരത്തോളം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഈ വെടിനിർത്തൽ കേവലം ഒരു ഇടവേളയല്ലെന്നും, മറിച്ച് ദീർഘകാലമായി തുടരുന്ന യുദ്ധത്തിന്റെ അന്ത്യത്തിനുള്ള തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രസ്താവിച്ചു. യുദ്ധത്തടവുകാരുടെ കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കരുതുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.