യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ അയർലണ്ടിൽ പ്രതിഷേധിക്കുകയാണ്.

യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ അയർലണ്ടിൽ  പ്രതിഷേധിക്കുകയാണ്. കോംഗോ സ്വദേശിയായ യീവ് സകില (35) മരിച്ച സംഭവത്തെ തുടര്‍ന്ന് ഡബ്ലിനിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ഒ’കോണല്‍ സ്ട്രീറ്റിന് സമീപമുള്ള ആര്‍നോട്ട്‌സ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി.  സ്റ്റോറിന് പുറത്താണ് പ്രതിഷേധം നടക്കുന്നത്.


കോംഗോയിൽ ജനിച്ച യെവ്സ് സകില എന്ന യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. കടയില്‍ മോഷണശ്രമം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സുരക്ഷാ ജീവനക്കാര്‍ യീവ് സകിലയെ പിടികൂടിയതെന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടയില്‍ നിന്നും പെര്‍ഫ്യൂം മോഷ്ടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പിടികൂട്ടുകയും അവരില്‍ നിന്നും കുതറി ഓടുന്നതിനിടയില്‍ എണ്‍പതുകളിലുള്ള ഒരാളുമായി യീവ് സകില കൂട്ടിയിടിക്കുകയും അദ്ദേഹത്തിന് കാര്യമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ യീവ് സകിലയെ പിടികൂടാന്‍ കൂടുതല്‍ ജീവനക്കാര്‍ പിന്നാലെ പോവുകയും അയാളെ പിടികൂടി തറയില്‍ കിടത്തി മര്‍ദ്ധിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ അയാൾ സങ്കടത്തോടെ നിലവിളിക്കുന്നത് കേൾക്കുന്നുണ്ടെന്ന് പറയുന്നു, പക്ഷേ വീഡിയോ അവസാനിക്കുമ്പോൾ അയാൾ അനങ്ങുന്നില്ല. 35 വയസ്സുള്ള ആളെ പിന്നീട് മേറ്റർ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു.


പട്ടാപകല്‍ നൂറുകണക്കിന് പേരെ സാക്ഷ്യയാക്കിയാണ് സെക്യൂരിറ്റികള്‍ ഇയാളെ മര്‍ദ്ധിച്ചത്. ഇയാളുടെ പേരില്‍ നേരത്തെ തന്നെ സമാനമായ കുറ്റങ്ങളുടെ പേരില്‍ കേസുണ്ട് എന്നത് കൊണ്ടും, വൃദ്ധനായ ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു എന്നത് കൊണ്ടും സംഭവത്തെ ലഘൂകരിക്കുന്ന വിധത്തിലാണ് പ്രാദേശിക ഐറിഷ്  ഗ്രൂപ്പുകാര്‍ പ്രചാരണം നടത്തുന്നത്.

സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായി നീതിന്യായമന്ത്രി ജിം ഓ കാലഹന്‍ അറിയിച്ചു. കോണ്‍ഗോയില്‍ ജനിച്ച് 2004 ല്‍ അയര്‍ലണ്ടില്‍ എത്തിയ സകീല ഗാല്‍വേയിലും വെസ്റ്റ് ഡബ്ലിനിലുമായാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഐ ടി ജോലികള്‍ ചെയ്തിരുന്ന യീവ് സകില പിന്നീട് തൊഴില്‍ രഹിതനാവുകയും ,സര്‍ക്കാര്‍ അക്കൊമൊഡേഷനില്‍ താമസിച്ചുവരികയുമായിരുന്നു.

അയർലണ്ടിൽ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. മുൻപ് ഇന്ത്യൻ കുടിയേറ്റക്കാർ, അഭയാർത്ഥികൾ, വംശീയ ന്യൂനപക്ഷങ്ങൾ, കറുത്തവർഗ്ഗക്കാർ എന്നിവരെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന ശത്രുതാപരമായ വാചാടോപങ്ങൾ കൂടുതൽ ദൃശ്യമാകുകയും ചിലപ്പോഴൊക്കെ പൊതുചർച്ചകളിൽ സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുന്ന വിശാലമായ ഒരു സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നടന്നത് എന്നത് ലോക  ശ്രദ്ധ ആകർഷിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യീവ് സകിലയെ ഏകദേശം അഞ്ച് മിനിറ്റോളം നിലത്ത് അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സഹായത്തിനായി അദ്ദേഹം നിലവിളിക്കുന്നതും പിന്നീട് അനങ്ങാതാകുന്നതും വീഡിയോയില്‍ കാണാമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മിസ്റ്റർ സകിലയെ ഏകദേശം അഞ്ച് മിനിറ്റോളം നിലത്ത് തടഞ്ഞുവച്ചിരിക്കുന്നതായി കാണിക്കുന്ന സംഭവത്തിന്റെ വീഡിയോയെ ഐറിഷ് നെറ്റ്‌വർക്ക് എഗെയിൻസ്റ്റ് റേസിസം "വളരെ അസ്വസ്ഥത ഉളവാക്കുന്ന"താണെന്ന് വിശേഷിപ്പിച്ചു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !