ഫിഫ വേദിയിൽ നാടകീയ രംഗങ്ങൾ, ഇസ്രായേൽ പ്രതിനിധിക്ക് കൈകൊടുക്കാൻ വിസമ്മതിച്ച് ഫലസ്‌തീന്‍ എഫ്.എ തലവൻ

കാനഡ: കാനഡയിലെ വാൻകൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസ് ഫലസ്‌തീന്‍-ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ തലവന്മാർ തമ്മിലുള്ള നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി.

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ബാസിം ഷെയ്ഖ് സുലൈമാനോടൊപ്പം നിൽക്കാനോ ഹസ്‌തദാനം ചെയ്യാനോ ഫലസ്‌തീന്‍ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ജിബ്രീൽ റജൂബ് തയ്യാറായില്ല.

ഇൻഫാന്‍റിനോയുടെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുകയും ഐക്യത്തിന്‍റെ സന്ദേശം നൽകുന്നതിനായി അടുത്തേക്ക് വരാൻ അഭ്യർത്ഥിക്കുകയും ചെയ്‌തു. റജൂബിന്‍റെ കൈയിൽ പിടിച്ചുകൊണ്ട് സുലൈമാന്‍റെ അടുത്തേക്ക് നീങ്ങാൻ ഇൻഫാന്‍റിനോ ആംഗ്യം കാണിച്ചെങ്കിലും റജൂബ് അതിന് വഴങ്ങിയില്ല. മൈക്രോഫോണുകളിൽ നിന്ന് അകന്നുമാറി നിന്ന് ഉച്ചത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം ഹസ്‌തദാനം നിരസിച്ച് വേദി വിടുകയായിരുന്നു.

"ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്രായേലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ എനിക്ക് കഴിയില്ല. ഞങ്ങൾ അത്രമേൽ ദുരിതമനുഭവിക്കുകയാണ്," എന്നായിരുന്നു ഈ നീക്കത്തെക്കുറിച്ച് റജൂബ് പ്രതികരിച്ചതെന്ന് ഫലസ്‌തീന്‍ എഫ്.എ വൈസ് പ്രസിഡന്‍റ് സൂസൻ ശലബി വ്യക്തമാക്കി. എന്നാൽ വംശഹത്യ ആരോപണം ഇസ്രായേൽ നിഷേധിച്ചു.ഫലസ്തീൻ രാഷ്ട്രത്തിന്‍റെ ഭാഗമായി ഭാവിയിൽ മാറേണ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലബ്ബുകളെ ഇസ്രായേൽ ലീഗിന്‍റെ ഭാഗമാകാൻ അനുവദിക്കുന്നത് ഫിഫ ചട്ടങ്ങളുടെ ലംഘനമാണെന്ന് റജൂബ് ചൂണ്ടിക്കാട്ടി. 

ഈ വിഷയത്തിൽ ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ ഫിഫ തയ്യാറാകാത്തതിനെതിരെ ഫലസ്‌തീന്‍ ഫുട്ബോൾ അസോസിയേഷൻ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫിഫയിൽ തുടരാൻ ഇസ്രായേലിന് അർഹതയുണ്ടോ എന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഫയുടെ നിലപാടും പിഴയും

വെസ്റ്റ് ബാങ്കിന്‍റെ നിയമപരമായ പദവി സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ തൽക്കാലം നടപടി വേണ്ടെന്നാണ് ഫിഫയുടെ തീരുമാനം. എന്നാൽ മറ്റൊരു അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് വംശീയ അധിക്ഷേപം, വിവേചനം, ഫെയർ പ്ലേ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് ഫിഫ 1,90,000 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്.കുട്ടികളുടെ ഭാവിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷത്തോടും ഇൻഫാന്‍റിനോ അഭ്യർത്ഥിച്ചു. 

എന്നാൽ ഇത്രയേറെ ഗൗരവകരമായ കാര്യങ്ങൾ പ്രസംഗിച്ചതിന് പിന്നാലെ വെറുമൊരു ഹസ്‌തദാനത്തിലൂടെ പ്രശ്‌നങ്ങളെല്ലാം പരവതാനിക്കടിയിൽ ഒളിപ്പിക്കാനുള്ള ശ്രമം അസംബന്ധമാണെന്ന് സൂസൻ ശലബി പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !