ന്യൂഡൽഹി ; പുതുകേരള സൃഷ്ടിക്കുള്ള സ്വപ്നപദ്ധതികൾക്കു പ്രത്യേക സഹായം വേണമെന്ന അഭ്യർഥനയോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യസ്ഥിതിയും മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ചുമതലയേറ്റ ശേഷം പതിവുള്ള സൗഹൃദ കൂടിക്കാഴ്ചയായിരുന്നെങ്കിലും കേരളത്തിനു മുന്നിലെ വെല്ലുവിളികളും പരാമർശിച്ചു. വിശദമായ പദ്ധതി നിർദേശങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു വീണ്ടും കൂടിക്കാഴ്ച നടത്താൻ സതീശൻ അവസരം തേടുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സേവാ തീർഥിലായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. പുതിയ ദൗത്യത്തിനു പിന്തുണയുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൃഷ്ണനാട്ടത്തിന്റെ ശിൽപം മോദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ജൂൺ ആദ്യ ആഴ്ച പുറപ്പെടുവിക്കുമെന്നും പിന്നാലെ ബജറ്റ് അവതരണമുണ്ടാകുമെന്നും കർത്തവ്യപഥിലെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ നിർമലയെ സതീശൻ അറിയിച്ചു. കടമെടുപ്പുപരിധിയിലെ പരിമിതികളും നികുതിവിഹിതം കാര്യമായി കുറഞ്ഞതും ഉന്നയിച്ചു.
തൊഴിലുറപ്പിനു പകരമുള്ള പദ്ധതിയിൽ 40% അധികബാധ്യത സംസ്ഥാനത്തിനുമേൽ വരികയാണെന്നതും ചൂണ്ടിക്കാട്ടി. ദേശീയപാത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനു നൽകിയ സംസ്ഥാനവിഹിതം കടമെടുപ്പു പരിധിയിൽനിന്ന് ഒഴിവാക്കണമെന്നതും കിഫ്ബിയും പെൻഷൻ ഫണ്ടും വരുത്തിയ ബാധ്യതകളും പരാമർശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.