ഡൽഹി;ഇന്ത്യ, തങ്ങളുടെ ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ സി ഐ) ചട്ടങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തിനിടയിലെ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ ഫീസ് ഘടന ഏകീകരിക്കുകയും, പാസ്സ്പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ഈ മാറ്റങ്ങള്‍ വഴി ചെയ്തിട്ടുണ്ട്.കൂടാതെ, വിദേശ ഇന്ത്യാക്കാരിലെ ചില വിഭാഗങ്ങള്‍ക്ക് വ്യാപകമായ അര്‍ഹത നല്‍കുകയും ചെയ്തിട്ടുണ്ട്. വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ബയോമെട്രിക് പരിശോധന ഉള്‍പ്പടെ, ലോകമാകെയുള്ള ഇന്ത്യന്‍ മിഷനുകളുടെയും കോണ്‍സുലേറ്റുകളുടെയും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ഈ മാറ്റങ്ങള്‍ എന്നാണ് ഇന്ത്യ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
പുതിയ നിയമമനുസരിച്ച് ഒ സി ഐ കാര്‍ഡ് അപേക്ഷയുക്കുള്ള ഫീസ് ഏകീകരിച്ചിരിക്കുകയാണ്. നേരത്തേ ഓരോ രാജ്യത്തെയും, അവിടത്തെ മിഷനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ചാര്ജ്ജുകളായിരുന്നു ഈടാക്കിയിരുന്നത്.
അതിനുപുറമെ എല്ലാ ഒ സി ഐ കാര്‍ഡ് ഉടമകളും അവരുടെ വിദേശ പാസ്സ്പോര്‍ട്ട് പുതുക്കിയാല്‍ അതിന്റെ വിശദാംശങ്ങള്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. ഈ കാലാവധി കഴിഞ്ഞാല്‍ 25 ഡോളര്‍ പിഴ ഒടുക്കേണ്ടതായി വരും. അതുപോലെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ന്യൂഡല്‍ഹി, ബാംഗ്ലൂര്‍ പോലുള്ള ഇടങ്ങളില്‍ അപൂര്‍ണ്ണമായതോ കാലഹരണപ്പെട്ടതോ ആയ ഒ സി ഐ രേഖകള്‍ നിരാകരിക്കപ്പെടാനും സാധ്യതയുണ്ട്.അതിനുപുറമെ, ഇന്ത്യന്‍ ഇമിഗ്രേഷന്‍ പോയിന്റുകളില്‍, പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒ സി ഐ രേഖകള്‍ ബയോമെട്രിക് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിയല്‍ ടൈം ഡാറ്റ മാച്ചിംഗ് നടക്കുന്നതിക്നാല് വിമാനത്താവളങ്ങളിലെ ഇ - പ്രൊസസിംഗ് കൂടുതല്‍ വേഗത്തിലാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, ഒ സി ഐയുമായി ബന്ധപ്പെട്ട ചില നിശ്ചിത പ്രക്രിയകള്‍ക്ക് നിലവിലുള്ള റെസിഡന്‍സി ആവശ്യതകളും നീക്കം ചെയ്തിട്ടുണ്ട്.
അതോടൊപ്പം ഇന്ത്യ ആസ്ഥാനമായ ഗവേഷണ, ഫെല്ലോഷിപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നത് ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
ഉയര്‍ന്ന നൈപുണികള്‍ ഉള്ളവരെ പ്രയോജനപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണിത്. അതിനായി നേരത്തേ ഉണ്ടായിരുന്ന ആറ് മാസ റെസിഡന്‍സി റിക്വയര്‍മെന്റ് നീക്കം ചെയ്തിട്ടുണ്ട്. അതോടൊപ്പം ശ്രീലങ്കന്‍ തമിഴ് വംശജരുടെ അഞ്ചാം തലമുറയ്ക്കും ആറാം തലമുറയ്ക്കും ഒ സി ഐക്കുള്ള അര്‍ഹത നല്‍കിയിട്ടുണ്ട്. പാരമ്പര്യം തെളിയിക്കുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്കുന്ന രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്യും.
വിദേശത്തു നിന്നും പുതിയ ഒ സി ഐ അപേക്ഷ നല്കുകയാണെങ്കില് 275 ഡോളറോ തത്തുല്യമായ പ്രാദേശിക കറന്‍സിയോ ഫീസ് ആയി നല്‍കണം. ഇന്ത്യയ്ക്കത്തു നിന്നാണ് പുതിയ ഒ സി ഐയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ 15,000 രൂപയാണ് ഫീസ്.
പാസ്പ്പോര്‍ട്ട് മാറിയതിനാലോ, വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വന്നതിനാലോ ഒ സി ഐ റീഇഷ്യു ചെയ്യണമെങ്കില്‍ 25 ഡോളര്‍ ഫീസ് നല്‍കണം. കാര്‍ഡ് നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 100 ഡോളറാണ് ഫീസ്. അത്പോലെ പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി ഐ ഒ) കാര്‍ഡില്‍ നിന്നും ഒ സി ഐ സ്റ്റാറ്റസിലേക്ക് മാറണമെങ്കിലും 100 ഡോളര്‍ ഫീസ് നല്‍കേണ്ടതുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.