തലശ്ശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തലശ്ശേരി കുടുംബകോടതിയിലെത്തിയ അധ്യാപകൻ അഭിഭാഷകയെ മർദിച്ചു.
കുടുംബകോടതിയുടെ വെയിറ്റിങ് ഹാളിൽനിന്നാണ് പി.വി.സോണിക്ക് (55) മർദനമേറ്റത്. അഭിഭാഷക തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. കല്ലിക്കണ്ടി വിളക്കോട്ടൂരിൽ കീഴയിൽപൊയിൽ ഹൗസിൽ കെ.പി.ദിവാകരനാണ് (51) മർദിച്ചത്.പ്രതിയെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10-ഓടെയാണ് സംഭവം.പ്രതിയുടെ ഭാര്യയുടെ അഭിഭാഷകയാണ് സോണി. സുഹൃത്തുമായി കുടുംബകോടതിയിലെത്തിയ പ്രതി കൗൺസലിങ് ഹാളിന്റെ പുറത്ത് എത്തിയ അഭിഭാഷകയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ സോണി നിലത്തുവീണു.
നടുവിന് പരിക്കേറ്റു. കൗൺസലിങ് ഹാളിന്റെ പുറത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷക ഇവരെ രക്ഷപ്പെടുത്തി. അതേസമയം നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ് പ്രതിയും തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.