തൃശൂർ ആനയിടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും മന്ത്രി ഒ.ജെ. ജനീഷും തമ്മില്‍ തർക്കം.
ആനയെ ഉടൻ ജനവാസ മേഖലയില്‍ നിന്ന് മാറ്റും. നാശനഷ്ടം നല്‍കാതെ ആനയെ മാറ്റാൻ സമ്മതിക്കില്ലെന്ന് ബി. ഗോപാലകൃഷ്ണൻ മന്ത്രിയോട് അറിയിച്ചു. നിരവധി നാശനഷ്‌മാണ് ഉണ്ടാക്കിയത്. വാഹനങ്ങളും വീടുകളുടെ മതിലുകളും തകർത്തു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്.ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു. തളയ്ക്കാൻ ശ്രമം തുടരുന്നു. പാറമേക്കാവില്‍ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടര്‍ന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത് ഒരു സ്ത്രീ ഉണ്ടായിരുന്ന സമയത്താണ് ആന കാര്‍ കുത്തിമറിച്ചത്. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിഎഫിനെ വിളിച്ച് അടിയന്തര നടപടി എടുക്കാൻ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.