ഇറാൻ :യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ യാഥാർഥ്യമായേക്കാമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചു.
ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാനും ആണവ വിഷയങ്ങളിൽ സുതാര്യ ചർച്ചകളിൽ ഏർപ്പെടാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്, എന്നാൽ തിടുക്കത്തിലുള്ള ഒരു കരാറിന് പ്രസിഡന്റ് ട്രംപ് തയ്യാറല്ല. മുൻ ഒബാമയുടെ ഇറാൻ ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും, അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ശക്തമായ ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാനു നിയമപരമായ അവകാശമുണ്ടെന്നും, ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ സംഘർഷം ലോകത്തിലെ പ്രധാനപ്പെട്ട ഇന്ധന പാതയിലെ കപ്പൽ ഗതാഗതത്തെ ബാധിച്ചിരുന്നെങ്കിലും, സമീപകാലത്ത് നേരിയ അയവ് വന്നിട്ടുണ്ട്.
ഇതിനിടയിൽ, ആണവ നിർവ്യാപന ഉടമ്പടി (എൻപിടി) അവലോകന സമ്മേളനത്തിൽ ഇറാൻ ഉയർത്തുന്ന ആശങ്കകളെ ചില രാജ്യങ്ങൾ ഗൗരവമായി കാണുന്നില്ലെന്ന് യുഎസ് കുറ്റപ്പെടുത്തി.യുഎസ്–ഇറാൻ നയതന്ത്ര നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഏതു നിമിഷവും ഇത് യാഥാർഥ്യമായേക്കാമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
എന്നാൽ, ഒരു തരത്തിലുള്ള തിടുക്കത്തിനും പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറല്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ന്യൂഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.