തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്നായിരുന്നു നിലപാട്.എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായതോടെയാണ് തീരുമാനം പി.ബിക്ക് വിട്ടത്. പി.ബി യോഗം ഓൺലൈനായി ചേർന്നപ്പോൾ ഏഴോളംപേർ എതിർത്തു. തുടർന്ന് വോട്ടെടുപ്പ് നടന്നതായാണ് വിവരം. നേരിയ ഭൂരിപക്ഷത്തിലാണ് പിണറായി പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് പി.ബി തീരുമാനിച്ചത്. 21, 22 തീയതികളിൽ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേർന്നേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പു തോൽവിയും ചർച്ചയാകും.
പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതു സംബന്ധിച്ചും ചർച്ചകളുണ്ടാകാം.കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ചു രൂക്ഷമായ വിമർശനങ്ങൾ ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടറിയോ, മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായി വിജയനോ മറുപടി നൽകിയില്ല. തോൽവിയുടെ കാരണങ്ങൾ ബ്രാഞ്ച് തലം വരെ യോഗം ചേർന്നു പരിശോധിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മറുപടി നൽകുമെന്നാണ് നേതൃത്വം യോഗത്തിൽ അറിയിച്ചത്.
തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പ്രധാന കാരണങ്ങളിലൊന്ന് സംഘടനാപരമായ വീഴ്ചയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാതല യോഗങ്ങളിലും പിണറായിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.