തിരുവനന്തപുരം:രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഡീസൽവില വർധനമാത്രം പ്രതിമാസം 10 കോടി രൂപയുടെ അധികബാധ്യത കെ.എസ്.ആർ.ടി.സി.ക്കുണ്ടാക്കും. സൗജന്യയാത്രകൂടി പ്രഖ്യാപിച്ച സ്ഥിതിക്ക് ഡീസൽവിലവർധന വഴിയുണ്ടാകുന്ന പ്രതിസന്ധി മറികടക്കുക എന്നതാണ് പ്രധാന വെല്ലുവിളി.
കൂടുതൽ ബസുകൾ ഇറക്കാതെ വരുമാനം വർധിപ്പിക്കാനാകില്ല. അതിനുള്ള തുക കണ്ടെത്തുക എന്നതാണ് വെല്ലുവിളി. നിയമനനിരോധനം പത്തുവർഷത്തിനിടെ കാര്യമായ പി.എസ്.സി. നിയമനങ്ങളൊന്നും കെ.എസ്.ആർ.ടി.സി.യിൽ നടന്നിട്ടില്ല. 2016-ൽ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ഗണ്യമായി ഉയർന്നതോടെ ചെലവുചുരുക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. ഒരു ബസിന് പത്ത് ജീവനക്കാരാണ് അന്നുണ്ടായിരുന്നത്. 2016-ൽ 4200 ബസുകൾക്കായി 42,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അത്രതന്നെ ബസുകൾ നിരത്തിലിറക്കുന്നത് 27,000 ജീവനക്കാരാണ്. 32,000 സ്ഥിരം ജീവനക്കാർ ഇന്ന് 22,000 ആയി. 12,000 താത്കാലിക ജീവനക്കാരുടെ സ്ഥാനത്ത് 5000 പേരും. ദേശീയശരാശരിയിലേക്ക് ജീവനക്കാരുടെ എണ്ണം കുറച്ച സ്ഥിതിക്ക് നിയമനനിരോധനം പിൻവലിക്കുമെന്നാണ് യുവതയുടെ പ്രതീക്ഷ. സുരക്ഷിത നിരത്തുകൾ ഒരു ദിവസം പത്തുപേർ നമ്മുടെ നിരത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലധികവും യുവത്വമാണ്. 2025-ൽ അരലക്ഷത്തിനടുത്ത് വാഹനാപകടങ്ങളിലായി 3733 ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞത്. 57,000 പേർക്ക് പരിക്കേറ്റു. വർധിച്ചുവരുന്ന വാഹനസാന്ദ്രത, അവയെ ഉൾക്കൊള്ളാൻ കഴിയാത്ത റോഡുകൾ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരങ്ങൾ, മതിയായ പരിശീലനമില്ലാത്ത ഡ്രൈവർമാർ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കാരണമാണിത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നത്. ഡ്രൈവിങ് ടെസ്റ്റ് ശാസ്ത്രീയമാക്കാൻ ഒട്ടേറെ നിർദേശങ്ങളുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. അഴിമതി ഒഴിയാതെ മോട്ടോർവാഹന വകുപ്പ് മോട്ടോർവാഹന വകുപ്പിന്റെ സേവനങ്ങൾ എത്രത്തോളം ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടോ അതിനെല്ലാം ഒപ്പം അഴിമതിയും വളരുന്നുണ്ട്. 2018-ൽ വാഹൻ-സാരഥി എന്ന സോഫ്റ്റ്വേറിലേക്ക് മാറിയെങ്കിലും ഇടനിലക്കാരുടെ സഹായമില്ലാതെ അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അത്രയ്ക്ക് സങ്കീർണമാണ് സോഫ്റ്റ്വേർ. നിത്യവും സാങ്കേതികത്തകരാറുകളും. അതിസങ്കീർണമായ അപേക്ഷാക്രമം ലളിതമാക്കാൻ മാറിമാറിവന്ന ഗതാഗത കമ്മിഷണർമാർ ശ്രമിച്ചിട്ടും പരാജയപ്പെട്ടു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.