ഓക്ക്‌ലാൻഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന "ബീൻ്റ് സിംഗ്" എന്ന പഞ്ചാബിൽ നിന്നുള്ള ലുധിയാനക്കാരൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാൻ, നൽകിയ അപ്പീൽ തള്ളി. തന്നെ നാടുകടത്തിയാൽ ആക്രമണത്തിനും സാമൂഹിക ഒറ്റപ്പെടലിനും ഇരയാകേണ്ടി വരുമെന്നായിരുന്നു ഇയാളുടെ വാദം.
2020 സെപ്റ്റംബർ 20 ന് സൗത്ത് ഓക്ക്‌ലൻഡിലെ ഇവരുടെ വീട്ടിൽ വച്ച് നടന്ന വാക്ക് തർക്കത്തിനിടയിൽ "ബീൻ്റ് സിംഗ്" തന്റെ ഭാര്യ "ബിന്ദർപാൽ കൗറിനെ" കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണ ആരംഭിക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിന് വെറും മൂന്ന് ആഴ്ച മുൻപ് 53-കാരൻ "ബീൻ്റ് സിംഗ്" കൊലപാതകക്കുറ്റം സമ്മതിക്കുകയും തുടർന്ന് 2022 സെപ്റ്റംബറിൽ ബീൻ്റ് സിംഗിന് 10 വർഷവും ആറും മാസവും ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
കുറ്റം ചുമത്തിയതിനാൽ 2024 ഏപ്രിലിൽ ബീൻ്റ് സിംഗിന് നാടുകടത്തൽ നോട്ടീസ് ലഭിച്ചു. ഉടനെ തന്നെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നാടുകടത്തൽ ബാധ്യതയ്‌ക്കെതിരെ അദ്ദേഹം അപ്പീൽ നൽകി.
എന്നാൽ ഇയാൾക്ക് ഇന്ത്യയുമായുള്ള പ്രാഥമിക ബന്ധം നിലനിൽക്കുന്നതിന്നാലും ഇയാളുടെ അപ്പീലിൽ അസാധാരണ സാഹചര്യങ്ങളൊന്നുമില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തുകയും ചെയ്തതിനാൽ 2026 മാർച്ച് 12ന് അപ്പീൽ നിരസിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.