സ്വർണവില സംസ്ഥാനത്ത് വീണ്ടും വർധിച്ചു; കേരളത്തിൽ സ്വർണവില പവന് രണ്ടു ലക്ഷം രൂപയിലേയ്ക്ക്?

സ്വർണവില സംസ്ഥാനത്ത് വീണ്ടും വർധിച്ചു. ഗ്രാമിന് 90 രൂപ കൂടി 14,880 രൂപയിലെത്തി. പവൻ വില 720 രൂപ വർ‍ധിച്ച് 1,19,040 രൂപയിലുമെത്തി. അതേസമയം, ഗ്രാമിന് 14,800 രൂപയാണ് മലബാർ ഗോൾഡ്സ് നിശ്ചയിച്ചിരിക്കുന്ന വില. 


ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. പുതുക്കിയ നിരക്ക് ഒരു വർഷത്തേക്ക് തുടരുമെന്ന വാർത്തകളും വിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്നലെ രാവിലെ സ്വർണം പവന് 10,200 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞിരുന്നു.


ഇറക്കുമതി കഴിയുന്നത്ര കുറച്ച് രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനും വിദേശനാണ്യ കരുതൽശേഖരം സംരക്ഷിക്കാനുമാണ് സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ കേന്ദ്രം 9% കൂട്ടിയത്. നേരത്തെ 6 ശതമാനമായിരുന്ന തീരുവ ഇതോടെ 15 ശതമാനമായി. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമെന്താകുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും വ്യാപാര തർക്കങ്ങളും പരിഹരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചാൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ക്രൂഡ് ഓയിൽ വില ഇടിയാനും സ്വർണവില കൂടാനും സാധ്യതയുണ്ട്.

അതേസമയം, യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാളും ഉയർന്നത് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിലേക്കില്ലെന്ന ആശങ്ക ശക്തമാക്കി. വിലക്കയറ്റം ഇനിയും വർധിച്ചാൽ അടുത്ത യോഗങ്ങളിൽ നിരക്ക് ഉയർത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സ്വർണ നിക്ഷേപങ്ങളുടെ 'മാറ്റ്' കുറയുകയും കൂടുതൽ നേട്ടം ലഭിക്കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകർ മാറുകയും ചെയ്യും. ഇത് വിപണിയിൽ സ്വർണത്തിന്റെ വിലയിടിക്കാൻ സാധ്യതയുണ്ട്.

ഇക്കൊല്ലത്തിന്റെ അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 6000 ഡോറിലേക്ക് കുതിക്കുമെന്നാണ് ചില ബ്രോക്കറേജുകളുടെ പ്രവചനം. ഇപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 4700 ഡോളറിനടുത്താണ് വില. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1.2 ലക്ഷം രൂപയ്ക്ക് അടുത്തും. രാജ്യാന്തര വിപണിയിൽ വില 6000 ഡോളറിലേക്ക് കുതിച്ചാൽ കൂടിയ ഇറക്കുമതി തീരുവയും ചേർത്ത് കേരളത്തിൽ ഏകദേശം 1.5 ലക്ഷം രൂപയിലേക്ക് വിലയെത്തും. രാജ്യാന്തര വില 6500 ഡോളറിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ വില ഇനിയും വർധിക്കും. എന്നുവെച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് രണ്ടു ലക്ഷം രൂപ നൽകേണ്ടി വരുന്ന സാഹചര്യം വിദൂരമല്ലെന്ന് സാരം. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കുക നിലവിലെ സാഹചര്യത്തിൽ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.

ആഭരണം വാങ്ങാൻ കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 12,290 രൂപയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ഷോറൂമുകളിൽ ഗ്രാമിന് 12,225 രൂപയ്ക്കാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിന് അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ഇതിന് പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും ബാധകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !