സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ ഭരണപരമായ പ്രതിസന്ധി നേരിടുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതല ഇടപെടലുകൾ ആവശ്യമായ ഈ സമയത്ത് നേതൃത്വത്തിന്റെ അഭാവം വിദ്യാഭ്യാസ വകുപ്പിനെ നിശ്ചലമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും പുതിയ അധ്യയന വർഷത്തിന് മുന്നോടിയായുള്ള സ്കൂൾ ഫിറ്റ്നസ് പരിശോധനകളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്.
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കൃത്യസമയത്ത് പൂർത്തിയാക്കാൻ നിരന്തരമായ മേൽനോട്ടം ആവശ്യമാണ്. എന്നാൽ അത്തരം ഏകോപനങ്ങൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാർ ഫണ്ട് നിർത്തലാക്കിയ സാഹചര്യത്തിൽ, അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മുടങ്ങാതെ കൊണ്ടുപോകാൻ മുൻപ് സംസ്ഥാന സർക്കാർ പ്രത്യേക ഇടപെടലുകൾ നടത്തിയിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ ആളില്ലാത്തത് ഈ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് അടിയന്തരമായ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.