കോഴിക്കോട്: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും ചുമതല ക്രമീകരണങ്ങൾക്കും സംഘടനകളുടെ ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. കർഷകരെ കൂടി വിശ്വാസത്തിൽ എടുത്തു കൊണ്ട് മാത്രമേ വനസംരക്ഷണ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്നും വകുപ്പിന്റെ പ്രവർത്തനങ്ങൾ ആ തരത്തിൽ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടതു ഭരണതിൻ കീഴിൽ എൻസിപി ചായ്‌വ്വുമായി സ്ഥലം മാറ്റങ്ങൾ നിയന്ത്രിച്ചിരുന്ന സംഘടന നേതാക്കൾ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ കോൺഗ്രസിലേക്കും ആർഎസ്പിയിലേക്കും ചുവട് മാറി വീണ്ടും 'അവതാര'ങ്ങളായി മാറുന്നു എന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വകുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് വിവിധ നേതാകളും ഉദ്യോഗസ്ഥരും തന്നെ വന്നു കണ്ടു അനുമോദിച്ചിരുന്നു. വിവിധ ആവശ്യങ്ങളും അവർ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം കേട്ടെങ്കിലും തൻറെതായിട്ടുള്ള തീരുമാനം മാത്രമേ എടുക്കുകയുള്ളൂ എന്ന് നേതാക്കളോട് വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു. കർഷക സംഘടന നേതാക്കളും തന്നെ കണ്ടിരുന്നു. അവരുടെ ആവശ്യങ്ങൾ പരിഗണിക്കും.
വനമേഖലയോട് ചേർന്ന് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ തന്നെയാണ് വന സംരക്ഷണത്തിനും മുന്നിൽ നിൽക്കേണ്ടത്. അവരെ കൂടി വിശ്വാസത്തിൽ എടുത്ത് മാത്രമേ വന സംരക്ഷണവും പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
വനംവകുപ്പിന്റെ നയങ്ങൾ ആ രീതിയിൽ മാറ്റുമെന്നും ജനകീയ കൂട്ടായ്മയിലൂടെയുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.