ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ നിഴൽ വീഴ്ത്തുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം. ക്രൂഡോയിൽ വിലയും വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും വെല്ലുവിളിയായി തുടരുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടി.
രാജ്യാന്തര സാമ്പത്തികരംഗം പ്രതിസന്ധിയിൽ തുടരുന്നെങ്കിലും ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന സൂചനയാണ് ആർബിഐ നൽകുന്നത്.
വ്യാവസായിക, സേവന മേഖലകൾ കരുത്ത് കാട്ടി. സാധാരണയിൽ കവിഞ്ഞ വേനൽമഴയും വേനൽക്കാല കൃഷിക്ക് സഹായകമായി. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ആഗോള വ്യാപാരത്തിലും വിതരണ ശൃംഖലകളിലും പ്രതിസന്ധിയുണ്ടാക്കുന്നത് തുടരുകയാണ്.
ഇത് സാമ്പത്തിക വിപണികളിലാകെ അസ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കരുത്തുറ്റ സേവന കയറ്റുമതി, മെച്ചപ്പെട്ട വിദേശനിക്ഷേപം, വിദേശനാണ്യ കരുതൽശേഖരം, നയപരമായ നടപടികൾ എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംരക്ഷണം നൽകുമെന്നാണ് ആർബിഐ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.