ന്യൂഡൽഹി: ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് സുപ്രീം കോടതിയും.
ജഡ്ജിമാർക്ക് കാർ പൂളിങ് സംവിധാനം, സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനുള്ള സൗകര്യം, തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ വിർച്വൽ ഹിയറിങ് തുടങ്ങിയവയാണ് ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രീം കോടതി സ്വീകരിച്ച തീരുമാനങ്ങൾ.
കാർ പൂളിങ് ഏർപ്പെടുത്തുന്നതിനോട് ജഡ്ജിമാർ സമ്പൂർണ യോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം. പുതിയ നിർദേശപ്രകാരം, തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും പൂർണമായും ഓൺലൈൻ ആയിട്ടായിരിക്കും ഹിയറിങ്ങുകൾ നടക്കുക.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ കോടതി നടപടികളിൽ അഭിഭാഷകർക്കും കക്ഷികൾക്കും നേരിട്ടോ ഒാൺലൈൻ ആയോ പങ്കെടുക്കാവുന്നതാണ്. വിവിധ രജിസ്ട്രികളിലെയും സെക്ഷനുകളിലേയും അൻപതുശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.