കൊൽക്കത്ത: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജി, കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകവേഷത്തിൽ എത്തിയതിന് പിന്നാലെ ചോദ്യങ്ങളുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ).
മമതയുടെ എൻറോൾമെന്റ്, അഭിഭാഷകവൃത്തി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ 48 മണിക്കൂറിനകം ബിസിഐയ്ക്ക് സമർപ്പിക്കാൻ പശ്ചിമബംഗാൾ ബാർ കൗൺസിലിനോട് നിർദേശിച്ചു.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസിയുടെ ഓഫീസുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാദിക്കാനാണ് മമത വ്യാഴാഴ്ച കൊൽക്കത്ത ഹൈക്കോടതിയിലെത്തിയത്.പിന്നാലെയാണ് ബിസിഐയുടെ നീക്കം.
അഡ്വക്കേറ്റ് ബാൻഡ് ഉൾപ്പെടെയുള്ള അഭിഭാഷക വേഷം ധരിച്ചാണ് മമത കോടതിയിൽ എത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബിസിഐയുടെ സെക്രട്ടറി പശ്ചിമബംഗാൾ ബിസിഐയുടെ സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിലെ സമ്പ്രദായം അനുസരിച്ച്, ഭരണഘടനാപരമായ പദവി വഹിക്കുന്നതോ വേതനമുള്ള ജോലി ചെയ്യുന്നതോ ആയ വ്യക്തി, ആ സേവനകാലത്ത് ബാർ ലൈസൻസ് റദ്ദാക്കേണ്ടതുണ്ട്. ശേഷം വീണ്ടും പ്രാക്ടീസ് ചെയ്യണമെങ്കിൽ ലൈസൻസ് പുതുക്കണം.
2011 മുതൽ 2026 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത, ഈ രീതി പിന്തുടർന്നിരുന്നോ എന്നാണ് ബിസിഐ അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.