പത്തനംതിട്ട: റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതി അതുൽ സത്യനാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും വിധിച്ചത്. റാന്നി പുള്ളികാട്ടിൽപ്പടി ഇരട്ടപനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്.
2023 ജൂൺ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. അതുൽ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വധശ്രമം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. പിഴത്തുക രഞ്ജിതയുടെ കുട്ടികൾക്ക് നൽകണമെന്നും കോടതി വിധിച്ചു.
റാന്നി ബ്ലോക്ക് പടി സ്വദേശിയായ അതുലും രഞ്ജിതയും അഞ്ചുവർഷത്തോളം ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതുലിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്ന രഞ്ജിത ഭർത്താവ് ഗൾഫിൽ പോയ സമയത്താണ് അതുലുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. പിന്നീട് രഞ്ജിത ജോലിക്കായി വിദേശത്തു പോയെങ്കിലും അതുലിന്റെ നിർബന്ധത്തെ തുടർന്ന് ആറുമാസത്തിനുള്ളിൽ തിരികെ വന്നു.
തിരികെ വന്നതിനുശേഷം, അതുലും രഞ്ജിതയും തമ്മിൽ പിണങ്ങുകയും രഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. അതുലിന്റെ ഉപദ്രവം ചൂണ്ടിക്കാട്ടി രഞ്ജിത പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അതുൽ രഞ്ജിതയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റിരുന്നു. മക്കളുടെ മുന്നിലിട്ടാണ് അതുൽ രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.