വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്.
ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി.
രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ഹൈക്കമാൻഡിന്റെ ആവശ്യം. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ദീപാദാസ് മുൻഷി എത്തുന്നതിന് തൊട്ടുമുമ്പ് വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി അദ്ദേഹവുമായി സംസാരിച്ചിരുന്നു. ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും സതീശനോടൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തല, വി.ഡി. സതീശന് ആശംസ നേരാതെ ഗുരുവായൂരിലേക്ക് പോയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ച് മാധ്യമങ്ങളെ കണ്ട അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.