ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് നിര്‍ണ്ണായകമായ ഈ ബില്‍ സര്‍ക്കാര്‍ പാസാക്കിയത്.
മതം നോക്കാതെ എല്ലാവര്ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയില്‍ ഇനി ഒരൊറ്റ നിയമ ചട്ടക്കൂടായിരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ജയില്‍ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 82 പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.
യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവെച്ചോ, ഭീഷണിപ്പെടുത്തിയോ, നിര്‍ബന്ധിച്ചോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ചുമത്തും. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ നടത്തുന്ന വിവാഹമോചനങ്ങള്‍ കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. ലിവ്-ഇന്‍ പങ്കാളിത്തം നിയമപരമായി വെളിപ്പെടുത്താതെ ഒളിച്ചുവെക്കുന്നതും ജയില്‍ ശിക്ഷയ്ക്ക് കാരണമാകും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.