ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയിന്റെ ടിവികെയ്ക്കു കേവലഭൂരിപക്ഷം നഷ്ടപ്പെട്ടത് അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളുടെ കുറവിലെന്നു കണക്കുകൾ.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഒറ്റക്കക്ഷിയായ ടിവികെ, നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ട 10 മണ്ഡലങ്ങളിൽ എതിരാളികളുടെ ആകെ ഭൂരിപക്ഷം 4,649 വോട്ടുകൾ മാത്രമാണ്.
കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ടിവികെ സ്ഥാനാർഥി ആർ.വിജയ് പരാജയപ്പെട്ടത് 285 വോട്ടിന്റെ വ്യത്യാസത്തിലാണ്.
കുഴിത്തുറയിലെ ടിവികെ സ്ഥാനാർഥി 579 വോട്ടിനും പഴനിയിലെ സ്ഥാനാർഥി 693 വോട്ടിനുമാണു പരാജയപ്പെട്ടത്. ഇവയടക്കം 5 ഇടങ്ങളിൽ ആയിരത്തിലും കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിലാണു ടിവികെ സ്ഥാനാർഥികൾ പരാജയപ്പെട്ടത്.
ഇവയിലെല്ലാം കൂടി 5,000 വോട്ടുകൾ കൂടി നേടിയിരുന്നെങ്കിൽ 10 സീറ്റുകളും കേവലം ഭൂരിപക്ഷവും നേടാനും മറ്റു പാർട്ടികളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും സാധിക്കുമായിരുന്നെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകൾ തെളിയിക്കുന്നത്.
ഒരു വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ വിജയിച്ച് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ എംഎൽഎ പദവി ലഭിച്ചതിന്റെ ഭാഗ്യവും ടിവികെ സ്ഥാനാർഥിക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.