ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) എംഎൽഎമാരായ എസ്.പി. വേലുമണി, സി. വി ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗം.
ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത് കൈമാറുമെന്ന് ഷൺമുഖം മാധ്യമങ്ങളോട് അറിയിച്ചു.
എടപ്പാടിക്കെതിരെ ഗുരുതര ആരോപണം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഷൺമുഖം ഉന്നയിച്ചു.
‘‘ഡിഎംകെയെ തോൽപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ. ആ ഡിഎംകെയുടെ പിന്തുണ സ്വീകരിക്കാൻ എടപ്പാടി ശ്രമിച്ചു; ഞങ്ങൾ അതിനെ ശക്തമായി എതിർത്തു’’ – അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎംകെ ഉടൻ ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവും ഷൺമുഖം ഉന്നയിച്ചു.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ഇവർ എടപ്പാടിക്കൊപ്പം ഇരുന്നില്ല. എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ നൽകിയ കത്തിൽ 17 എംഎൽഎമാർ മാത്രമാണ് ഒപ്പിട്ടത്.
സ്പീക്കറായി ജെ.സി.ഡി. പ്രഭാകർ ടിവികെ നിയമസഭാംഗം ജെ.സി.ഡി. പ്രഭാകറിനെ ഏകകണ്ഠമായി തമിഴ്നാട് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു. കറുപ്പയ്യ ആയിരുന്നു പ്രോടെം സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്കു മറ്റാരും പത്രിക നൽകിയിട്ടില്ലായിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.