മുഖ്യമന്ത്രി വി. ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായ ജവാദിനെതിരെയാണ് ഈ കർശന നടപടി.
മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകന് സസ്പെൻഷൻ ഉത്തരവ് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ഈ അധ്യാപകനെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററുകളും ഉപയോഗിച്ച് മോശം രീതിയിൽ ചിത്രീകരിച്ചു എന്നാണ് പ്രിൻസിപ്പലിനെതിരെയുള്ള കുറ്റം. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് കടുത്ത ചട്ടലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ അച്ചടക്ക നടപടിയുടെ ഭാഗമായി പ്രിൻസിപ്പലിനെ ഉടനടി സസ്പെൻഡ് ചെയ്തുകൊണ്ട് വകുപ്പ് ഉത്തരവിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.