ആസക്തിയുളവാക്കുന്ന മരുന്നുകള്‍ നല്‍കി,: രോഗിയുമായി ശാരീരികബന്ധം, ഡോക്ടര്‍ക്ക് 8 മാസം സസ്പെൻഷൻ,

യു കെ: രോഗിയുമായി ശാരീരികബന്ധം, പിന്നാലെ യുകെയില്‍ നിന്നുള്ള ന്യൂറോസർജന് സസ്പെൻഷൻ. ഡോ. ചിരാഗ് പട്ടേലിനെയാണ് രോഗിയുമായി എട്ട് മാസത്തോളം നീണ്ടുനിന്ന ശാരീരികബന്ധത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഇയാള്‍ രോഗിക്ക് ആസക്തിയുളവാക്കുന്ന മരുന്നുകള്‍ നല്‍കിയിരുന്നതായും ആരോപിക്കപ്പെടുന്നു. വളരെ മോശം ആരോഗ്യാവസ്ഥയിലായിരുന്നു രോഗിയായ സ്ത്രീ എന്നും റിപ്പോർട്ടുകള്‍ പറയുന്നു. 2019 -ല്‍ ഡോക്ടർ ഈ രോഗിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതോടെയാണ് അവരുടെ ബന്ധം ആരംഭിച്ചത്. എന്നാല്‍, 2023 ആയപ്പോഴേക്കും അത് വഷളായി, ഒടുവില്‍ രോഗി പൊലീസില്‍ സംഭവം റിപ്പോർട്ട് ചെയ്തു. പൊലീസുകാർ കാർഡിഫ് ആൻഡ് വെയ്ല്‍ ഹെല്‍ത്ത് ബോർഡിനെ വിവരം അറിയിച്ചു.
കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലാണ് ഡോക്ടർ ജോലി ചെയ്തിരുന്നത്. അന്വേഷണത്തില്‍ രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നതായും അവർക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചതായും പട്ടേല്‍ വെളിപ്പെടുത്തിയതായി ഡെയ്‍ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. ആസക്തിയോ, ലഹരിയോ ഉണ്ടാക്കുന്ന മരുന്നുകള്‍ രോഗിക്ക് നല്‍കിയതായും പട്ടേല്‍ സമ്മതിച്ചു.

ഡോക്ടറുടെ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍, ഇയാള്‍ രോഗിയുടെ സുരക്ഷയില്‍ അശ്രദ്ധ കാണിച്ചുവെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ രോഗിയെ നേരാംവിധം പരിചരിക്കുന്നതിനപ്പുറം തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കാണ് ഇയാള്‍ മുൻഗണന നല്‍കിയത് എന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. അങ്ങനെയാണ്, ഇയാളെ തൊഴിലില്‍ നിന്നും എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍, തന്റെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആ സമയത്താണ് രോഗിയുമായി ബന്ധം ആരംഭിച്ചതെന്നുമാണ് ഡോ. പട്ടേല്‍ പറയുന്നത്. എന്നാല്‍, പിന്നീട് ബന്ധം അവസാനിപ്പിക്കണമെന്ന് താൻ നിർബന്ധപൂർവ്വം പറഞ്ഞപ്പോള്‍, രോഗിയായ സ്ത്രീ ഈ ബന്ധം മറ്റുള്ളവരോട്, പ്രത്യേകിച്ച്‌ തന്റെ തൊഴിലുടമയോടും സഹപ്രവർത്തകരോടും വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നും ഡോ. പട്ടേല്‍ പറയുന്നു. '

കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് ഈ ജോലിയും സ്ഥാനവും അത് നഷ്ടപ്പെടുമെന്ന് താൻ ഭയന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ഞാൻ ആ ബന്ധം അവസാനിപ്പിക്കുകയും എന്റെ തൊഴിലുടമയോട് സത്യസന്ധത പുലർത്തുകയും ചെയ്യണമായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് പരിഭ്രാന്തിയാണ് തോന്നിയത്. ബന്ധം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. ആ തീരുമാനത്തില്‍ ഞാൻ ഇപ്പോള്‍ കഠിനമായി ഖേദിക്കുന്നു' എന്നാണ് പട്ടേല്‍ പറയുന്നത്.

അതേസമയം, യുവതിയുടെ വോയ്‍സ് മെയിലും പുറത്ത് വന്നു. 'പല അവസരങ്ങളും തന്നു, ഈ രാജ്യത്ത് വന്നത് ജോലി ചെയ്യാനല്ലേ, അത് ശരിയായ രീതിയില്‍ ചെയ്തില്ല, നിങ്ങളൊരു ഭീരുവാണോ' എന്നെല്ലാം യുവതി പറയുന്നത് അതില്‍ കേള്‍ക്കാം. എന്നാല്‍, പട്ടേല്‍ ഇതേക്കുറിച്ച്‌ പറയുന്നത്, അപ്പോഴേക്കും തങ്ങളുടെ ബന്ധം അവസാനിച്ചിരുന്നു,

 ബ്ലാക്ക്മെയിലിംഗിന്റെ പുറത്താണ് താൻ അവളെ കണ്ടിരുന്നത്. അവള്‍ £11,000 (14,16,781രൂപ) ചോദിച്ചിരുന്നു. തനിക്ക് £5,000 (6,43,995) മാത്രമേ നല്‍കാൻ കഴിഞ്ഞുള്ളൂ' എന്നാണ്. അതേസമയം, സ്ത്രീക്ക് ലഹരിയുളവാക്കുന്ന മരുന്നുകള്‍ നല്‍കിയതില്‍ ഇയാള്‍ ഖേദം പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !