ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോള്‍ പിരിവ് സംവിധാനം വരുന്നു. ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തു നില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ ഉണ്ടാകില്ല.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് പോലും കൃത്യമായി ടോള്‍ ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും.മെയ് 1 മുതല്‍ എൻ.എച്ച് 48-ല്‍ (NH 48) സൂറത്ത്-ബറൂച്ച് സെക്ഷനിലെ ചോർയാസി ടോള്‍ പ്ലാസയില്‍ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിർത്തേണ്ടതില്ലാത്തതിനാല്‍ യാത്രാ സമയം ഗണ്യമായി കുറയും. വാഹനങ്ങള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാകുന്നതോടെ കാർബണ്‍ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോള്‍ പ്ലാസകളില്‍ വൈകാതെ തന്നെ ഈ പുതിയ സംവിധാനം ഏർപ്പെടുത്തും.
ഫാസ്റ്റാഗില്‍ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകള്‍ വഴി തിരിച്ചറിഞ്ഞ് അവർക്ക് ഇ-നോട്ടീസ് അയക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.