തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവ് നടപ്പാക്കുന്നതിനെതിരായി നടന്ന സമരങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എഴുതിത്തള്ളാൻ ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കോടതിയിലായതിനാല്‍ സർക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യം ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ചർച്ചചെയ്യും.ഒത്തുതീർപ്പിലെത്താനാവുന്ന തരത്തിലുള്ള കേസുകള്‍ പിൻവലിക്കുന്നത് പരിശോധിക്കും. പ്രതിഷേധക്കാർക്കെതിരേയെടുത്ത 2624 കേസുകളില്‍ പകുതിയോളം ക്രിമിനല്‍ സ്വഭാവമുള്ളവയാണ്. വിഴിഞ്ഞം തുറമുഖ സമരക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയിട്ടില്ല. രണ്ടു കൂട്ടരും ജാഥയും കല്ലേറുമായി എത്തിയാല്‍ പൊലീസ് എന്തു ചെയ്യും? പൊലീസ് നിഷ്‌പക്ഷമായേ പെരുമാറൂ. വിദ്യാർത്ഥി സംഘടനകള്‍ സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.കേസുകൾ ക്രിമിനല്‍ സ്വഭാവമുള്ളത്: ശബരിമല പ്രക്ഷോഭ കേസുകളെല്ലാം എഴുതിത്തള്ളാനാവില്ല: ചെന്നിത്തല,
0
ബുധനാഴ്ച, മേയ് 27, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.