ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം (MEA) പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.
നിലവിലെ സാഹചര്യം സങ്കീർണ്ണമാണെങ്കിലും പ്രവാസികളെ തിരികെ എത്തിക്കുന്നതിനും സമുദ്ര വ്യാപാരത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും ഏകോപിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ അധികൃതർ വ്യക്തമാക്കി.ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.
ഇറാനിലുള്ളവർ എംബസിയുടെ സഹായത്തോടെ മടങ്ങണമെന്നും അധികൃതർ അറിയിച്ചു. ഇതിനോടകം 2,549 ഇന്ത്യൻ പൗരന്മാരെ അതിർത്തികള്‍ വഴി ഇറാനില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ വ്യോമപാതകള്‍ തുറന്നിട്ടുണ്ടെന്നും വിമാന സർവീസുകള്‍ സാധാരണ നിലയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ വിമാന സർവീസുകള്‍ പരിമിതമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.