ന്യൂഡൽഹി: യുവ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 30കാരനായ അമൻ കുമാർ ശർമയാണ് മരിച്ചത്.
തെക്കൻ ഡൽഹിയിലെ സഫ്ദർജംഗ് ഏരിയയിലെ സ്വന്തം വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നു പ്രഥാമിക നിഗമനം. എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക കാലയളവിൽ വിവിധ ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും വ്യത്യസ്ത അധികാരപരിധികളിൽ സേവനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി അമൻ കുമാർ ശർമ ചുമതലയേറ്റിരുന്നു.'കടുത്ത മാനസിക സമ്മര്‍ദ്ദവും വ്യക്തിപരമായ കാരണവും': യുവജഡ്ജിനെ മരിച്ച നിലയില്‍ കണ്ടെത്തി,
0
ഞായറാഴ്ച, മേയ് 03, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.